Tuesday, May 12, 2020

റാവുത്തർ ചരിത്ര സൂചിക



കേരളത്തിലെ പ്രബല ഹനഫി മദ്ഹബ് പിന്തുടരുന്ന മുസ്ലിം ജനവിഭാഗമാണ് റാവുത്തർമാർ. തമിഴ്‌നാട്ടിലും ശക്തരാണ് ഇവർ. റാവുത്തർമാർ സങ്കരപാരമ്പര്യം  ഉള്ളവരാണെന്നു പറയപ്പെടുന്നുണ്ട്.

തുർക്കി എന്നർത്ഥം വരുന്ന ‘തുലുക്കർ’ എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്നത് ഇതിലേക്കുള്ള സാദ്ധ്യതയാണ്. സുന്നി വിഭാഗത്തിലെ ഹനഫി മദ്ഹബ്  പിന്തുടരുന്ന ഇവരുടെ പരമ്പരാഗതഭാഷ തമിഴ്‌ ആണ്.
കഴിഞ്ഞ നൂറ്റാണ്ടിൽ ഇവരുടെ ഒരു വിഭാഗം മലയ, സിങ്കപ്പൂർ ദേശങ്ങളിൽ കുടിയേറിയിട്ടുണ്ട്. റാവുത്തർ എന്നും റാവ്ടിൻ (Rautin) എന്നും സർനെയിം ഉപയോഗിക്കുന്ന ഇവർ ഇന്ന് അവിടങ്ങളിൽ ഒരു പ്രബലവിഭാഗമാണ്‌.

അലാവുദ്ദീൻ ഖിൽജി ദക്ഷിണ ഇന്ത്യ പിടിച്ചടക്കി ഭരിക്കുമ്പോൾ തമിഴ്‍നാട്ടിലെ മാനാമധുര കേന്ദ്രികരിച്ചു അദ്ദേഹത്തിന്റെ ഗവർണ്ണരുടെ കീഴിൽ തുർക്കിയിൽ നിന്നും വന്ന കുറെ പടയാളികൾ ഉണ്ടായിരുന്നു.
കാലക്രമേണ ഖില്ജിയുടെ ഭരണം മാറി ഹിന്ദു രാജാക്കന്മാർ ഭരണം പിടിച്ചെടുക്കയും ഈ തുർക്കി പടയാളികൾ അവിടുത്തെ നാട്ടു രാജാക്കന്മാരുടെ സൈന്യത്തിൽ പങ്കാളികൾ ആകുകയും ചെയ്തു. തിരുവതന്കൂർ രാജ്യവും
കായംകുളം രാജാവും ഇവരുടെ സേവനങ്ങള സ്വീകരിച്ചിട്ടുണ്ട് എന്നതിന് രേഖകള ഉണ്ട്, തുർകിയിൽ നിന്നും ഇങ്ങനെ വന്ന ഈ
പടയാളികൾ തമിഴ്‌ സംസ്കാരവുമായി
ഇണങ്ങി ചേരുകയും , രാജാവിന്റെ അനു
മതിയോടു കൂടിതന്നെ തമിഴ് സമൂഹത്തിലെ  സ്ത്രീകളെ വേളി കഴിക്കുകയും അവിടെ
താമസമാക്കുകയും ചെയ്തു, ഇവരുടെ
കുടുംബം രാജാവിനോട് കൂറ് ഉള്ള നല്ല
രാജഭക്തരുമായിത്തീർന്നു..
മുസ്ലീം ആധിപത്യമുണ്ടായിരുന്ന എല്ലാ
കാലഘട്ടങ്ങളിലും അല്ലാത്തപ്പോഴും പല തെന്നിന്ത്യൻ സൈന്യങ്ങളിലും ഈ വിഭാഗം
ആൾക്കാർ കരുത്തേറിയ അശ്വസൈനിക വിഭാഗമായിരുന്നു..
തമിഴ്‍നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള സഞ്ചാരപാതകളിലാണ് ഇവർ ആദ്യകാലത്ത് കൂടുതലായും താവളം ഉറപ്പിച്ചത്, ഇടുക്കി. കോട്ടയം.പത്തനതിട്ട, ആലപ്പുഴ,കൊല്ലം,
എറണാകുളം തുടങ്ങിയ തെക്കൻ ജില്ലകളിലെ പ്രമുഖ പട്ടണങ്ങളിൽ മാത്രമായിരുന്നു ആദ്യ
കാലത്ത് ഉണ്ടായിരുന്നത്, ഇപ്പോൾ കണ്ണൂർ അടക്കം  കേരളത്തിലെ എല്ലാ ജില്ലകളിലും റാവുത്തർമാരുടെ ശക്തമായ സാന്നിധ്യമുണ്ട്,
കാലക്രമേണ യുദ്ധങ്ങൾ കുറഞ്ഞു വരികയും ഇവർ കുടുംബം പോറ്റാൻ മറ്റു വഴികൾ തേടിയ സന്ദർഭത്തിൽ കച്ചവടമാണ് റാവുത്തർ വിഭാഗം തിരഞ്ഞെടുത്തത് . അന്ന് യൂറോപ്പും അറേബ്യ യുമായി നല്ല വ്യാപാര ബന്ധം പുലര്തിയിരുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ പട്ടണങ്ങളായ, തെങ്കാശി,തിരുനെൽവേലി, മധുര, നാഗർകോവിൽ, പാലക്കാട്, കൊല്ലം, കായംകുളം, തിരുവനംതപുരം, പന്തളം,
പുനലൂർ, കോട്ടയം ഇവിടങ്ങളിലൊക്കെ
ചരക്ക് കൊണ്ട് നടന്നു വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് ഇവരുടെ
സ്ഥിരംതൊഴിലായി മാറി. ഏലം, ഇഞ്ചി, പുഞ്ച, കുരുമുളക്, കശുവണ്ടി,തേയില, ഉണക്ക മീൻ
തുടങ്ങിയവയുടെ മൊത്ത വ്യാപാരം ഈ
റാവുത്തർമാരുടെ മുൻഗാമികൾ സർവ്വ
സാധാരണമായി നടത്തിയിരുന്നതാണ്. തമിഴ്നാട്ടിൽ നിന്നും കേരളത്തി ലേക്കുള്ള ചരക്കു പാതകളിലൂടെ ഇവർ ചരക്കുകൾ എത്തിക്കുകയും അതുവഴി സമ്പന്നരായി കേരളത്തില തന്നെ നിരവധി ഭൂമികൾ വാങ്ങിക്കൂട്ടുകയും ചെയ്തു..
തമിഴ്നാടുമായുള്ള ബന്ധം ഇപ്പോഴും തുടരുന്ന ഇവരുടെ പുതിയ തലമുറ കച്ചവടത്തിൽ മാത്രമല്ല സർക്കാർ സർവീസിലും പ്രവാസ മേഖലയിൽ വരെയുണ്ട്, തമിഴ് പൂർണ്ണമായി വിടാതെ മലയാളത്തെ മാതൃഭാഷയായി സ്വീകരിച്ച ഇവരുടെ തലമുറ വിദ്യാഭ്യാസ
രംഗത്തും വൻ കുതിച്ചുചാട്ടമാണ് നടത്തിയത്.
പിതാവിനെ അത്ത എന്നും മാതാവിനെ
‘അമ്മ എന്നും അഭിസംബോധന ചെയ്യുന്ന
ഈ രീതി പോലും അവർ തുർക്കിയിൽ
നിന്നും കടം കൊണ്ടതാണ്.  പിതാവിനെ
തുർക്കി ഭാഷയിൽ അത്ത എന്നാണ്
അഭിസംബോധന ചെയ്യുന്നത്.
തുർക്കി വംശജരായ ഇവരുടെ പഴയ കാല വസ്ത്രധാരണ രീതിയും ആ പാരമ്പര്യം പിന്തുടരുന്നത് തന്നെ,പഴയകാല സ്ത്രീകളുടെ ചട്ടയും മുണ്ടും ഒരു തുർക്കിഷ് രീതിയാണ്.

No comments:

Post a Comment