Sunday, August 10, 2014

നടക്കാതെ പോയ ഒരു ആലിംഗനത്തിന്റെ ഓര്‍മക്ക്



സമര്‍പ്പണം: പ്രിയപ്പെട്ട ആരിഫ്കക്ക്...

നിറപുഞ്ചിരിയുമായ്
സദസ്സിന്‍ നടുവിലൂടെ
അങ്ങ് കടന്നു വരവേ
വെളിച്ചം കയറിയില്ല
എന്‍ തലയില്‍
മാപ്പാക്കുക മഹതേ

പിന്നെയാരോ ഭാഷിണിയിലൂടെ
ആ പേര് മുഴക്കവെ
ആവേശത്തില്‍ വേദയിലേക്ക്
നോക്കി ഞാന്‍ അത്ഭുതം കൂറി
എന്‍ പിന്നിലായ് ഇത്ര നേരം
ഇരുന്നൊരാ പുഞ്ചിരി
ഒരു തുണ്ട് കടലാസിലെ
തന്‍ വരികള്‍ സ്വരത്തിലാറാടിക്കുന്നു

അവിടെ നിന്നിറങ്ങട്ടെ
നല്‍കാം ഒരാലിംഗനമെന്നെന്‍
മനസ്സില്‍ കോറിയിട്ടിരിക്കവേ
പൊടുന്നനെ വേദിയെ ശൂന്യമാക്കി
ആ സുസ്‌മേര കഷണ്ടി
എവിടേക്കോ ഊളിയിട്ടു

നല്‍കാനാകാതെ പോയോരു
കൈ കുലുക്കവും ആലിംഗനവും
ഇനിയെന്നെങ്കിലും നല്‍കാമെന്ന്
ബാക്കിവെച്ച് ഞാനും മടങ്ങി
വരിയും വരയും തീര്‍ക്കുന്നൊരുവനോട്
വാങ്ങിയോരാ അക്കങ്ങള്‍
കുത്തി വിളിച്ചിന്നലെയുടെ
സങ്കടം പങ്കുവെച്ചു

നിറപുഞ്ചിരിയുമായ്
സദസ്സിന്‍ നടുവിലൂടെ
അങ്ങ് കടന്നു വരവേ
വെളിച്ചം കയറിയില്ല
എന്‍ ബുദ്ധിയില്‍
മാപ്പാക്കുക മഹതേ