Tuesday, August 30, 2016

സ്വതന്ത്രം


ഇനിയുമെഴുതും കടലോളം
സുന്ദരനാം ചന്ദ്രനെന്നും
പുലരിയിലെ സൂര്യനെന്നും
പറയുമ്പോല്‍ എഴുത്തെന്തെളുപ്പം

ആകാശം വരണ്ടിരിക്കുന്നു
ഒഴിഞ്ഞ വെള്ളക്കുപ്പി പോലെ
വഴിയിരികില്‍ നിന്നു ഞാന്‍
തൊണ്ട വറ്റിയാശ്വാസം പുല്‍കി

വീട്ടുവാതിലിന്നു മുമ്പില്‍
അഭിവാദ്യമെഴുതി വെച്ചിരുന്നു
മുള്ളേറി ഹൃദയം വിറങ്ങലിക്കുന്നു
ഇല്ലിനി കരയില്ല എന്നുറച്ചിരിക്കുന്നു

എഴുതാനെന്തെളുപ്പത്തിനെളുപ്പം
കൊട്ടാരമെന്നു പറയുമ്പോലെളുപ്പം
കടല്‍പ്പാലമെന്നു പറയുമ്പോലെളുപ്പം
വെളിച്ചമെത്താത്ത കടലാസു ബാക്കി

പൂമ്പാറ്റകള്‍ കരിയുന്ന മണമെത്തുന്നു
മുടിചീകുമാ ലാഘവത്തിലെഴുതാം
നഖം മുറിയുമാ വേദനയിലുമെഴുതാം
കടലാസുകള്‍ പാറുന്നു സ്വതന്ത്രം