Thursday, November 15, 2012

ഗസ്സ തേങ്ങുന്നു വീണ്ടും




ഗസ്സ തേങ്ങുന്നു വീണ്ടും
നിണമുടുപ്പിട്ട
പിഞ്ചു പോരാളികള്‍ 
ചോരയില്‍ കുളിക്കും
യുവ പോരാളികള്‍
വീര്യം ചോരാത്ത
മധ്യവയസ്‌ക നേതാക്കളും
കാഴ്ച്ചക്കാരനാം ഗസ്സ നീ
വീണ്ടും തേങ്ങുകയാണല്ലോ
പോരാളി സഹോദരന്‍ തന്‍
മൃതദേഹവും ചുമലേറ്റി
തെരുവില്‍ ആണയിട്ടു
കരയും ചെറുപോരാളി തന്‍ 
കയ്യിലെ കല്ലുകള്‍ക്ക് നീ
ശക്തി നല്‍കണേ നാഥാ
കരയുന്ന ഉമ്മമാര്‍ തന്‍ 
കണ്ണീരു കാണുന്ന നാഥാ
പ്രതിരോധം തീര്‍ക്കാന്‍
പോരാളികള്‍ക്ക് നീ
കൂട്ടായി നീല്‍ക്കണേ അ്ല്ലാഹ്
ഫിലസ്തീനിന്‍ പോരാളിയോടാ
കല്ല് വിളിച്ചോതും ദിനത്തിനായ്
തന്റെ പിന്നിലൊരു ജൂതനുണ്ട്
വരൂ കൊന്നിട്ടു പോകൂ 
എന്ന് വിളിച്ചോതും ദിനത്തിനായ് 
കാത്തിരിക്കുന്നു ലോകം
ഗസ്സ നീ തേങ്ങേണ്ട 
അന്തിമ വിജയം നിനക്കു തന്നെ....








ശുഭരാത്രി

\

രാത്രികള്‍ കാഴ്ചകളുടെ ആഘോഷങ്ങളാണ് 
ശുഭമോ അശുഭമോ ആയ കാഴ്ചകള്‍
കിടക്കയോടുള്ള സല്ലാപത്തിനടയിലേക്ക് 
കയറി വരുന്ന സ്വപ്‌നാടനങ്ങള്‍
യഥാര്‍ഥത്തില്‍ നമുക്ക് സമ്മാനിക്കുന്നത്
സ്വപ്‌നോത്സവങ്ങളാണ്. 
അത് ചിലപ്പോള്‍ കറുത്തതാവും
ചിലപ്പോള്‍ വെളുത്തും 
ചിലപ്പോള്‍ ശൂന്യവുമായിരിക്കും
ശുഭ രാത്രിയെന്ന ആശംസകള്‍ തന്നെ അസ്ഥാനത്താണ്

എങ്കിലും സുഹൃത്തേ
 ശുഭരാത്രി നേരുന്നു...........

Thursday, November 1, 2012

നവമ്പര്‍ ഒന്നിന്റെ പ്രത്യേകതയെന്താ ചേട്ടാ????........


നവമ്പര്‍ ഒന്നിനെ പ്രഭാതം എന്നെ വിളിച്ചുണര്‍ത്തിയപ്പോള്‍  മനസ്സിലേക്ക് ആദ്യം തന്നെ ഓടിയെത്തിയത് ഇന്നെങ്കിലും ഈ നഗരത്തില്‍ മലയാളിത്തനിമയുള്ള കൊച്ചമ്മമാരേയും തരുണീ മണികളേയും കാണാമല്ലോ എന്നാണ്. എം എല്‍ എ ഹോസ്റ്റലിലെ പ്രഭാത ഭക്ഷണവും കഴിച്ച് പുറത്തേക്കിറങ്ങിയതും ആദ്യം കണ്ടത് ഒരു സഹ മാധ്യമ പ്രവര്‍ത്തകയെ. വേഷം ജീന്‍സും ടോപ്പും. സൗമ്യമായ ഭാഷയില്‍ അവളോട് ചോദിച്ചു ഇന്ന് നവമ്പര്‍ ഒന്നല്ലേ എന്തേ ഒരു സാരിയുടുത്തു കൂടാ. ഉടന്‍ വന്നു ഞെട്ടിക്കുന്ന മറുപടി നവമ്പര്‍ ഒന്നിന് വല്ല പ്രത്യേകതയുമുണ്ടോ എന്ന്... ഹമ്മേ ഇവളെത്തന്നെ വേണം അടുത്ത കേരള മങ്കയായി തിരഞ്ഞെടുക്കാന്‍...
സെക്രട്ടറിയേറ്റ് പടിക്കലെ സമരങ്ങള്‍ കാണാനായി പോയി അവിടെയും പ്രതീക്ഷ സര്‍ക്കാരിന്റെ ഉത്തരവിലായിരുന്നു. കഴിഞ്ഞ അച്ചുമ്മാന്‍ സര്‍ക്കാര്‍ ആഴ്ചയിലൊരിക്കലെങ്കിലും ഖദര്‍ ധരിക്കണമെന്ന് ഉത്തരവിറക്കിയിരുന്നു. കൂടാതെ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും മ്യൂസിയത്തിനുള്ളിലും വെണ്‍കല്ലില്‍ അക്കാര്യം കൊത്തി വെക്കുകയും ചെയ്തു. ഇപ്പോള്‍ അതൊക്കെ ഓര്‍ത്തെടുക്കാന്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് തന്നെ സമയമില്ലാന്ന് തോന്നുന്നു. എന്തായാലും പ്രതീക്ഷയോടെ സെക്രട്ടറിയേറ്റിലേക്ക് ചെന്ന എനിക്ക് അവിടവും നല്‍കിയത് നിരാശയുടെ കാഴ്ചകളായിരുന്നു. കൊച്ചമ്മമാര്‍ അണിഞ്ഞൊരുങ്ങി കഥകളിയിലെ കത്തിവേഷങ്ങള്‍ ഇടാറുള്ള ചായങ്ങളും മുഖത്തെടുത്ത് പൂശിയാണ് വന്നേക്കുന്നത്. അങ്ങിനെ കത്തി വേഷധാരികളായ കുറേ കൊച്ചമ്മാമാരുടെ മുന്നില്‍ ഈ സുദിനത്തില്‍ നല്ല നമസ്‌കാരം പറഞ്ഞ് കൊണ്ട് ഞാനെന്റെ ദൈനം ദിന വാര്‍ത്താ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് വ്യാപൃതനായി.
ഇന്നത്തെ തലമുറയെ മലയാളം മറക്കാന്‍ പഠിപ്പിച്ചത് പാശ്ചാത്യന്‍ സംസ്‌കാരമാണ് ഏറ്റവും നല്ലതെന്ന് ധരിച്ച് വശായ കുറേ മംഗ്ലീഷ് കൊച്ചമ്മമാരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇനിയെങ്കിലും മാതൃഭാഷയെ സ്‌നേഹിക്കാനും മാതൃസംസ്‌കാരത്തോട് കൂറു പുലര്‍ത്താനും നമുക്ക് കഴിഞ്ഞില്ലെങ്കില്‍ നമ്മെ നമ്മുടെ ഭാഷയെ കൊല്ലുന്നതിന് കൂട്ടു നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ എണ്ണപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ദാ ഇപ്പോള്‍ ഒരു മലയാള സര്‍വകലാശാലയും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. മലയാളി ഇനിയെങ്കിലും മലയാളം പഠിക്കുകയും മലയാള സംസ്‌കാരം കാത്തു സൂക്ഷിക്കുമെന്നും പ്രതീക്ഷിക്കാം.
വിശ്വമലയാള മഹോത്സവം എന്ന് കൊട്ടിഘോഷിച്ച്് നടത്തിയ പരിപാടിയിലും പോയി നോക്കി അവിടെയും കുറേ സ്്റ്റാര്‍സിംഗര്‍ രഞ്ജിനി മോഡല്‍ കുട്ടികളേ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. ഇനി ഇവരോടും നിങ്ങള്‍ക്ക് മലയാളവും ഇന്നത്തെ ദിനത്തിന്റെ പ്രത്യേകതയും അറിയുമോ എന്ന് ചോദിച്ച് കുടുങ്ങണ്ടാ എ്ന്ന് കരുതി മഹോത്സവത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ക്കൊരുക്കിയ 13 തരം കൂ്ട്ടുകറികളും 4 തരം പായസവും ചേര്‍ത്ത് ഒന്നാന്തരം ഊണും കഴിച്ച് വേദിയോട് വിടപറഞ്ഞു.


(ഇനി ഇത്രേം എഴുതിയതിന് എന്നെ ഒരു സ്ത്രീ വിരുദ്ധനായി ആധുനിക കൊച്ചമ്മമാര്‍ ചിത്രീകരിക്കുമോ എന്നറിയില്ല. എന്നാലും മനസ്സില്‍ തോന്നിയത് കുറിക്കാതിരിക്കാനാവുന്നില്ല)

 ഇതാണ്  ഗൂഗിളമ്മായി തന്ന മലയാളി മങ്കകളുടെ പടങ്ങള്‍