Thursday, September 11, 2014

ഗ്രാമ്പു

ഡിസംബറിന്‍ നീല
ശിശിരമെന്‍ പടിവാതിലില്‍
കൂന കൂട്ടവേ
എന്റെ മച്ചിന്‍ സമയ വക്രത
കാലിലെ തൈലത്തോട് സല്ലപിച്ചു
മേലങ്കിയണിഞ്ഞ രാത്രി
എന്‍ സ്വപ്‌നാധികാരത്തെ
കൊയ്‌തെടുക്കാന്‍
ചെറു പറവയായെത്തി
ചിന്തകളിനിയും ഉറങ്ങിയില്ല
നഗ്ന പാദയായ് ഞാന്‍
യഥാര്‍ത്ഥ പ്രണയത്തെ തേടിടുന്നു

ഡിസംബറിന്‍ നീല
ജനാലക്കരികിലെത്തി
ചില്ലുകള്‍ മങ്ങിയ കാഴ്ച നല്‍കി
ചുവന്ന പുഷ്പച്ചെടി
വര്‍ണങ്ങള്‍ പൊഴിച്ച്
ഉദയാര്‍ക്കനായ് കാത്തിരിക്കുന്നു
ഇത് പ്രണയമോ
കുളിരിന്‍ നടുവിലെ
അക്ഷരക്കൂട്ടുകളോ...